Wednesday 18 April 2012

10:18 - No comments

bhayam

വെളിയിലെ കാഴ്ചകള്‍ ഇല്ലാതെയാക്കുന്ന രാവിനെയാദ്യം ഭയന്നു
കുഴയുന്ന കാലോടെ കൂരാപ്പിനെത്തുന്ന അച്ഛനെ പിന്നെ ഭയന്നു
നാഗവും നായ്കളും നരികളും ചീറുന്ന പറന്പിനെയും ഭയന്നു
ഉടലില്‍ നിന്നുയിരിനെ വേര്‍പിരിക്കാവുന്ന ദൈവത്തിനെയും ഭയന്നു

മാതാപിതാക്കളും ഗുരുക്കളും ദൈവവും സത്യത്തെയെന്നും വെറുത്തു
അറിയാതെ ചെയ്തൊരാ തെറ്റുകള്‍ ഒക്കെയും അറിവോടെതന്നെ ഒളിച്ചു
പ്രതിരൂപദര്‍ശനം സംത്രിപ്തിയേകാത്ത ദര്പണത്തേയും വെറുത്തു
മൂകമാം പ്രണയങ്ങള്‍ ഉദയങ്ങള്‍ കാണാതെ ഉറവില്‍ തന്നെ കഴിച്ചു
 
കാമമടക്കുവാന്‍ കാഴ്ചകള്‍ പോരെന്നു കൌമാരം ചൊല്ലിത്തുടങ്ങി
മര്‍ദനമേല്ക്കാത്ത ഉടലോടെ കത്തുന്ന മേനികള്‍ നെഞ്ചില്‍ നിറഞ്ഞു 
മനവും മനനവും മിത്യയാം  ലോകത്ത് മിഴിവോടെ വിങ്ങി തിളങ്ങി 
മാന്‍മിഴികോണിലെ തെന്നലായെത്തുന്ന ജ്വാലകള്‍ കനവിലും കണ്ടു 

സ്വപ്‌നങ്ങള്‍ കണ്ടു കണ്ടങ്ങനെ ജീവിതം പടിപടിയായി കടന്നു 
മോഹിച്ച സഖിമാരോ സ്നേഹസതീര്‍ത്യരോ ഉണ്ടാവില്ലെന്നറിഞ്ഞു
ഭയവും മനസിലെ ആശകള്‍ഒക്കെയും പടികളിറങ്ങി നടന്നു
പിന്നെയും ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ബാക്കിയായ് ഇന്നും കിടപ്പൂ

Sunday 1 January 2012

രാത്രി

കൊഴിയുമാ സൂര്യന്റെ ചെങ്കിരണങ്ങളാല്‍ 
വരവേല്കയായ് യാമിനി തന്നുടെ ബാല്യത്തെ
സൂര്യനെ പ്രേമിച്ച ധരണിതന്‍  ഉടലിനെ
കൊതിയോടെ പൊതിയുമാ വെണ്ണിലാവും
ഇര തേടിയെത്തുന്ന വാവലും മൂങ്ങയും
ഇണകളെ തേടുന്ന രാപ്പാടിയും
തെളിവാര്‍ന്ന മാനത്തു ചിതറികിടക്കുന്ന
മരതക നിറമാര്‍ന്ന രത്നങ്ങളും
ചിരിച്ചും നിശബ്ദമായൊഴുകുന്ന നദികളും  
പറയുന്നു, ഇല്ല ഇന്നിനി രാത്രിക്കുറക്കമില്ല 
ഒരു പിടി ചോറിനായലയുന്ന കള്ളനും 
വഴികളില്‍ തെളിയുന്ന വിളക്കുമരങ്ങളും
ചൊല്ലുന്നു ഇല്ലാ ഒരു രാത്രിയും നമുക്കുറക്കമില്ല  
ചന്ദ്രനാല്‍ പങ്കിലമായോരുടലോടെ യാമിനിയോര്‍ക്കുന്നു 
എന്നെനിക്കായിടും പൂകുവാന്‍ പ്രഭാതമാം 
മൃത്യു തന്‍ നിദ്രയെ നിത്യമായ്